29 November 2012

SANKARASRAMAM


ഈശ്വരന്നിങ്ങളില്ത്തന്നെ
സ്വപ്നം കാണുമ്പോള്സ്വപ്നവിഷയമായ സംഗതികളെല്ലാം ബന്ധമുള്ളതെന്ന്നമുക്ക്തോന്നുന്നു. സ്വപ്നവേളയില്അവ പരസ്പരം പൊരുത്തപ്പെടാത്തവയാണെന്ന്നാം ഒരിക്കലും വിചാരിക്കുന്നില്ല. അവയിലെ പൊരുത്തക്കേടുകളും ബന്ധമില്ലായ്മയും കാണുന്നത്നാം ഉണരുമ്പോള്മാത്രമാണ്‌. നാം സാംസ്കാരികജീവിതമാകുന്ന സ്വപ്നത്തില്നിന്നുണര്ന്ന്ഇതിനെ പരമാര്ത്ഥസത്തയുമായി താരതമ്യപ്പെടുത്തുന്ന കാലത്ത്കാണും, ഇത്മുഴുവന്പരസ്പര സാംഗത്യമില്ലാത്ത അസംബന്ധങ്ങളാണെന്ന്‌. അസാംഗത്യങ്ങളുടെ ഒരു ഘോഷയാത്ര- എവിടെനിന്നെന്നോ എങ്ങോട്ടെന്നോ നമുക്കറിഞ്ഞുകൂടാ. പക്ഷേ അതവസാനിക്കും എന്നു നമുക്കറിയാം- നമ്മുടെ മുമ്പില്ക്കൂടി കടന്നുപോകുന്നതായി നാം കാണും. ഇതാണ്മായ. അതിനെ ആകാശത്തുകൂടി പാഞ്ഞുപോകുന്ന മേഘങ്ങളോട്ഉപമിക്കാം. നിരന്തരപരിവര്ത്തിയായ ജീവിതത്തെ മുഴുവന്അത്പ്രതിനിധാനം ചെയ്യുന്നു. സാക്ഷാല്സൂര്യന്‍, പരിവര്ത്തനമില്ലാത്ത സദ്വസ്തു, നിങ്ങളുമാണ്‌. അവികാര്യസത്തയെ പുറമേനിന്ന്നോക്കുമ്പോള്നിങ്ങള്അതിനെ ഈശ്വരന്എന്ന്വിളിക്കുന്നു. അകമെനിന്ന്നോക്കുമ്പോഴാകാട്ടെ അത്
നിങ്ങള്തന്നെ. രണ്ടും ഒന്നാണ്‌. നിങ്ങളില്നിന്ന്വേറിട്ട്ഒരീശ്വരനില്ല. നിങ്ങളേക്കാള്അതായത്യഥാര്ത്ഥമായ നിങ്ങളേക്കാള്‍, മേലെ ഒരീശ്വരനില്ല. ദേവന്മാരെല്ലാം നിങ്ങള്ക്ക്ചെറുജീവികളാണ്‌; ഈശ്വരനെ പ്പറ്റിയുള്ള ആശയങ്ങല്ലൊം നിങ്ങളുടെ സ്വന്തം പ്രതിബിംബങ്ങള്മാത്രം. ‘ഈശ്വരന്തന്നേയും നിങ്ങളുടെ സ്വന്തം പ്രതിരൂപങ്ങള്ആണ്‌. ഈശ്വരന്തന്റെ സ്വന്തം രൂപത്തില്മനുഷ്യനെ സൃഷ്ടിച്ചുഎന്ന്പറഞ്ഞിട്ടുള്ളത്തെറ്റാണ്‌. മനുഷ്യന്തന്റെ സ്വന്തരൂപത്തില്ഈശ്വരനെ സൃഷ്ടിക്കുന്നു എന്നതാണ്ശരി. ജഗത്തിലുടനീളം നാം നമ്മുടെ സ്വന്തരൂപത്തില്ഈശ്വരന്മാരെ സൃഷ്ടിക്കുകയാണ്ചെയ്യുന്നത്‌. അങ്ങനെ നാം ഈശ്വരനെ സൃഷ്ടിച്ചിട്ട്അവിടുത്തെ പാദത്തില്വീണ്ആരാധിക്കുന്നു. സ്വപ്നമുള്ളപ്പോള്നാം അതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
 --- സ്വാമി വിവേകാനന്ദന്
 

No comments:

Post a Comment